Monday, January 24, 2011

SARGASAMGAMAM-2010

The Women's Wing of Saradhi-Kuwait had organized SARGASAMGAMAM-2010, a cultural event of Saradhi-women folk and children, on January 21, 2011 at Indian Central School, Abbasiya, Kuwait.

SARGASAMGAMAM-2010 was co-inaugurated by the President of Saradhi-Kuwait Mr. N. Sasidharan, General Secretary, Mr. Deepak, Women's Wing Chairperson Mrs. Rathi Dinesh, Vice Chairperson Mrs. Santhamma, Secretary Mrs. Sujay Radhakrishnan.

With quality programmes and rich caliber, the SARGASAMGAMAM-2010 amply portrayed the cultural prowess of women-members and children in Saradhi-Kuwait.

We congratulate all the participants who have performed in SARGASAMGAMAM-2010.

We also congratulate the SARGASAMGAMAM coordinators Mr. Mohan and Mr. Jithesh and all those who put their best right from Help Desk, Registration Counter, Food Corner, to Back Stage.

From Hawalli Unit, students of PADASHALA comprising of Rido Ramdas, Alwin Vidyadharan, Jithin, Praveen, Jyothy, Adhul Ramdas, Sandra Sajeev and Rishi Anoop performed a skit in the SARGASAMGAMAM. There was also a solo performance by Rishi Anoop in the event.

Here are some of the snaps of the skit and solo performance of the children of our Unit:


(Disclaimer: We request to those who watched the skit may please not imbibe any message or draw any conclusions, as skit-theme was intended only for momentary amusement and not based on any Puranas, Epics or even not for any threadbare or serious  analysis or deliberations.)


Enjoy the other moments from SARGASAMGAMAM-2010:


-

Sunday, January 16, 2011

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍: ഒരിക്കലും അണയാത്ത ജ്വാല


In memoriam of the great legendary hero ARATTUPUZHA VELAYUDHA PANICKER, we publish an article written by Jijo John and published in the Sunday-supplement of Malayala Manorama of February 14, 2004.
This is our tribute to the very inimitable Arattupuzha Panicker, who had always fought for social justice and for the cause of the downtrodden:

ചരിത്രത്തിന്‍റെ പുറംപോക്കില്‍ കാലം ആറാട്ടുപുഴ വേലായുധ പണിക്കരെ പ്രതിഷ്‌ഠിച്ചു. ശ്രീനാരായണ ഗുരു ജനിക്കുന്നതിനും മൂന്നു വര്‍ഷം മുന്‍പ് മംഗലം ഇടയ്‌ക്കാട്‌ ജ്‌ഞ്ഞാനേശ്വരം ക്ഷേത്രത്തില്‍ പണിക്കര്‍ പ്രതിഷ്ഠിച്ചത്‌ ഈഴവശിവനെ.

നൂറ്റിമുപ്പത്‌ വര്‍ഷം മുന്‍പ്‌ കായംകുളം കായലിലെ തണ്ടുവള്ളത്തില്‍ ഉറങ്ങികിടന്ന പണിക്കരുടെ നെഞ്ചില്‍ കഠാരയിറക്കി കായലില്‍ ചാടിയ 'തൊപ്പിയിട്ട കിട്ടന്‍' ഇന്നും പിടികിട്ടാപുള്ളി.

ഗുരുദേവന്‍റെ ജനനത്തിന് മുപ്പത്തിയൊന്നു വര്‍ഷം മുന്‍പാണ് വേലായുധപണിക്കര്‍ ജനിച്ചത്‌.

കായംകുളത്ത് വാരണപ്പള്ളിയില്‍ കുമ്മമ്പള്ളില്‍ ആശാന്‍റെയടുത്തു ഗുരുദേവന്‍ പഠിക്കുമ്പോള്‍ മംഗലം സന്ദര്‍ശിച്ചെങ്കിലും വേലായുധ പണിക്കരെ കാണാന്‍ കഴിഞ്ഞില്ലെന്നാണു പഴമക്കാരുടെ കേട്ടറിവ്‌.

അവര്‍ണര്‍ക്കുവേണ്ടി കായംകുളത്തിനു സമീപം മംഗലത്തു ശിവക്ഷേത്രം നിര്‍മ്മിക്കാന്‍ ശിലയിട്ടത്‌ ഒരു ശിവരാത്രിയില്‍.

ബ്രാഹ്‌മണ വേഷത്തില്‍ വൈക്കത്തെത്തിയ വേലായുധപണിക്കര്‍ വൈക്കത്തപ്പന്‍റെ സന്നിധിയില്‍ ഏറെക്കാലം താമസിച്ചാണു താഴ്‌ന്ന ജാതിക്കര്‍ക്കു നിഷേധിക്കപ്പെട്ടിരുന്ന ക്ഷേത്രനിര്‍മ്മാണവും ആചാരങ്ങളും പഠിച്ച്ത്‌. ഒടുവില്‍ നാട്ടിലേക്കു മടങ്ങും മുന്‍പു ക്ഷേത്ര അധികാരിയോടു പണിക്കര്‍ ചോദിച്ചു: "അയിത്തക്കാരന്‍ ക്ഷേത്രത്തില്‍ താമസിച്ചു പൂജാവിധിപഠിച്ചാല്‍ അങ്ങ്‌ എന്തുചെയ്യും?"

പരിഹാരം പറഞ്ഞ ക്ഷേത്രാധികാരിക്ക്‌ നൂറു രൂപയും സ്വര്‍ണ്ണവും കൊടുത്തു വേണ്ടതു ചെയ്‌തോളാന്‍ പറഞ്ഞ്‌ പണിക്കര്‍ ക്ഷേത്ര നിര്‍മ്മാണത്തിനായി മംഗലത്തേക്കു തിരിച്ചു !! ഓര്‍മ്മിക്കണം സംഭവം നടന്ന 1853ലെ നൂറുരൂപയുടെ വില. മുന്നൂറു മുറി പുരയിടവും പതിനാലായിരം ചുവടു തെങ്ങും വാണിജ്യത്തിനു പായ്‌ക്കപ്പലുകളും മൂവായിരത്തിലധികം പറ നെല്‍പ്പാടവും സ്വന്തമായുള്ള ധനിക കുടുംബത്തിലെ ഭാരിച്ച സ്വത്തിന്‍റെ അവകാശിയായിരുന്നു പണിക്കര്‍; അതും പതിനാറാമത്തെ വയസ്സില്‍. ഇന്ന്‌ ഈ സ്‌ഥലമെല്ലാം കടലെടുത്തു.

വഴിയൊന്നാണെങ്കിലും ഗുരുദേവന്‍റെ മുന്‍ഗാമിയായ പണിക്കര്‍ ഒരു സന്യാസിയായിരുന്നില്ല. പോരാളിയെപ്പോലെ തന്‍റെടിയായിരുന്നു. ചെറുപ്പത്തിലേ ആയോധന വിദ്യയും കുതിര സവാരിയും വ്യാകരണവും പഠിച്ചു. ആറേഴു കുതിരകള്‍, രണ്ട്‌ ആന, ബോട്ട്‌, ഓടിവള്ളം, പല്ലക്ക്‌, തണ്ട്‌ എന്നിവയാണു പണിക്കരുടെ സ്വന്തം വാഹനങ്ങള്‍ .

മംഗലത്തു ശിവപ്രതിഷ്‌ഠ നടത്തിയ വേലായുധ പണിക്കരെപ്പറ്റി മേല്ജാതിക്കാര്‍ ചെമ്പകശ്ശേരി രാജാവിനോടു പരാതിപറഞ്ഞു.വിവരം തിരക്കിയ രാജാവിനു മുന്നില്‍ "ഞാന്‍ പ്രതിഷ്‌ഠിച്ചത്‌ ഈഴവ ശിവനെയാണെന്നു" മറുപടി നല്‍കി നെഞ്ചുവിരിച്ചുനിന്ന ആണായിരുന്നിട്ടും വേലായുധപണിക്കരെ ആരും അംഗീകരിച്ചില്ല.

എഴുതപ്പെട്ട രേഖകളിലൊന്നും പണിക്കരുടെ മാതാപിതാക്കളെപ്പറ്റി വ്യക്‌തമായി പരാമര്‍ശമില്ല.1825 ജനുവരി ഏഴിനു ജനിച്ച പണിക്കര്‍ക്ക്‌ പതിമൂന്നാം നാള്‍ മാതാവിനെ നഷ്‌ട്ടപ്പെട്ടു. പിന്നീട്‌ അമ്മയുടെ ബന്ധുക്കള്‍ക്കൊപ്പം വളര്‍ന്നു. ഇതിഹാസ തുല്യമായ ജീവിതത്തിന്‍റെ നിഗൂഡമായ ബാല്യം!

1866 ല്‍ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചു വേലായുധ പണിക്കര്‍ നടത്തിയ പണിമുടക്കാണു ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യത്തെ കര്‍ഷക തൊഴിലാളി സമരം. എന്നിട്ടും ഇതുവരെ വേലായുധപണിക്കരെ ആരും സഖാവെ എന്നുവിളിച്ചില്ല.


ആദ്യത്തെ കര്‍ഷക തൊഴിലാളി സമരം


അന്ന്‌ ഈഴവ സ്‌ത്രീകള്‍ മുണ്ടുടുക്കുമ്പോള്‍ മുട്ടിനു താഴെ തുണികിടക്കുന്നതു കുറ്റമായിരുന്നു. കായംകുളത്തിനു വടക്കു പത്തിയൂരില്‍ വീതിയുള്ള കരയുള്ള മുണ്ട്‌ ഇറക്കിയുടുത്തു വയല്‍ വരമ്പിലൂടെ നീങ്ങിയ ഈഴവ സ്‌ത്രീയെ സവര്‍ണ പ്രമാണിമാര്‍ അധിക്ഷേപിച്ചതു പണിക്കരെ ചൊടിപ്പിച്ചു. ജന്മികള്‍ക്കു വേണ്ടി കീഴാളരെ ഒരുമിപ്പിച്ചു കൂട്ടിയ വേലായുധപണിക്കര്‍ കൃഷിപണിയും തേങ്ങാപണിയും ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്‌തു. പണിമുടങ്ങിയതോടെ ജന്മിമാരുടെ സാമ്പത്തികനില പരുങ്ങലിലായി. തൊഴിലാളികള്‍ക്ക്‌ അഷ്‌ടിക്കുള്ള വക പണിക്കര്‍ സ്വന്തം ചെലവില്‍ നല്‍കി. ദൂരെ നിന്ന്‌ ജന്മികളെത്തിച്ച കൃഷിപ്പണിക്കാരെ കൊന്നുകളയുമെന്ന്‌ പണിക്കര്‍ പരസ്യപ്രഖ്യാപനം നടത്തി. സാക്ഷാല്‍ അയ്യങ്കാളിക്ക്‌ അന്നു മൂന്നു വയസ്സായിരുന്നു പ്രായം. മുണ്ട്‌ ഇറക്കിയുടുത്ത ഈഴവസ്‌ത്രീയെ പരിഹസിച്ച കരപ്രമാണിമാര്‍ സമരം തീഷ്‌ണമായപ്പോള്‍ പരസ്യമായി മാപ്പുപറഞ്ഞു. അവഹേളിക്കപ്പെട്ട സ്‌ത്രീക്കു പ്രായശ്‌ചിത്തമായി മുണ്ടു വാങ്ങിക്കൊടുക്കാന്‍ പണിക്കര്‍ കല്‍പ്പിച്ചു. പ്രമാണിമാര്‍ അനുസരിച്ചു. അങ്ങനെ ചരിത്രത്തില്‍ ആദ്യത്തെ കര്‍ഷകതിഴിലാളി സമരം പൂര്‍ണ്ണ വിജയം കണ്ടു. എന്നിട്ടും ചരിത്രം ഇതുവരെ പണിക്കരെ സഖാവേ എന്നുവിളിച്ചില്ല.

മൂക്കുത്തിവഴക്ക്‌
ഇതിനു ശേഷമാണു വേലായുധപണിക്കരുടെ മൂക്കുത്തിവഴക്ക്‌. കഥയിങ്ങനെയാണ്‌: അന്നു സ്വര്‍ണ്ണ മൂക്കുത്തിധരിക്കാനുള്ള അവകാശം താഴ്‌ന്ന ജാതിയിലെ സ്‌ത്രീകള്‍ക്കില്ലായിരുന്നു. പന്തളത്തിനടുത്തു മൂക്കുത്തി ധരിച്ചു വഴിനടന്ന പെണ്ണിന്‍റെ മൂക്കുത്തി പറിച്ചു ചോരചിന്തിയ വിവരമറിഞ്ഞ പണിക്കര്‍ സ്വര്‍ണ്ണപണിക്കാരെ വിളിച്ച്‌ ആയിരം മൂക്കുത്തി നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചു.ഒരു കിഴി മൂക്കുത്തിയുമായി പന്തളത്തെത്തിയ പണിക്കര്‍ വഴിയില്‍ കണ്ട കിഴ്‌ജാതിക്കാരായ സ്‌ത്രീകളെയെല്ലാം വിളിച്ചുകൂട്ടി മൂക്കു കുത്തിച്ചു. സ്വര്‍ണ്ണ മൂക്കുത്തി അണിയിച്ചു പറഞ്ഞയച്ചു. ഇവരെ ആരും അപമാനിക്കാതിരിക്കാന്‍ ദിവസങ്ങളോളം പണിക്കര്‍ പന്തളത്തു തങ്ങി. കുതിരപ്പുറത്ത്‌ ആയുധങ്ങളുമേന്തി റോന്തുചുറ്റുന്ന പണിക്കരുടെ മുന്നിലൂടെ നാട്ടിലെ പെണ്ണുങ്ങളെല്ലാം സ്വര്‍ണ്ണ മൂക്കുത്തിയിട്ടു സുന്ദരികളായി നടന്നു. പിന്നീടു നാട്ടിലൊരിടത്തും ഒരു പെണ്ണും മൂക്കു മുറിഞ്ഞു ചോരയൊലിപ്പിച്ചില്ല...

ഏത്താപ്പുസമരം
സമരം ചെയ്യാന്‍ ഈ പണിക്കര്‍ സംഭാവന പിരിച്ചില്ല. സ്വന്തം ചെലവിലായിരുന്നു പണിക്കരുടെ ലഹളകളെല്ലാം. മൂക്കുത്തി വഴക്കിന്‍റെ തുടര്‍ച്ചയായിരുന്നു 1859ലെ ഏത്താപ്പു സമരം. കായംകുളത്ത്‌ അവര്‍ണസ്‌ത്രീ നാണം മറയ്‌ക്കാന്‍ മാറില്‍ ഏത്താപ്പിട്ടതു ചില പ്രമാണിമാര്‍ക്കു സഹിച്ചില്ല. പൊതുനിരത്തില്‍ അവരുടെ മേല്‍മുണ്ടു വലിച്ചു കീറി മാറില്‍ മച്ചിങ്ങത്തൊണ്ടു പിടിപ്പിച്ച്‌ അവരെ പ്രമാണിമാര്‍ കൂവിവിട്ടു. വിവരമറിഞ്ഞു കുറെ മേല്‍മുണ്ടുമായി പണിക്കര്‍ തണ്ടുവച്ച വള്ളത്തില്‍ കായം കുളത്തേക്കു കുതിച്ചു. അവിടത്തെ തൊഴിലാളി സ്‌ത്രീകള്‍ക്കിടയില്‍ മേല്‍മുണ്ടു വിതരണം ചെയ്‌തു. നാട്ടിലെ പാവം പെണ്ണുങ്ങള്‍ക്കുവേണ്ടി ഈ തുണിയുടുപ്പു സമരവും പണിക്കര്‍ ഒറ്റയ്‌ക്കുപൊരുതി ജയിച്ചു.

കഥകളിയോഗം

 
പണ്ട്‌ ഈ നാട് സ്‌ത്രീകളോടു ചെയ്‌തതിനെല്ലാം ഈ മനുഷ്യന്‍ ഒറ്റയ്‌ക്കു പകരം ചോദിച്ചു....എന്നിട്ടും ഏതു സ്‌ത്രീയാണ്‌ ഇന്നും പണിക്കരെ ഓര്‍മ്മിക്കുന്നത്‌. 1861ല്‍ ഈഴവ സമുദായാംഗങ്ങളെ ചേര്‍ത്തു കഥകളിയോഗം സ്‌ഥാപിച്ചതാണ് വേലായുധപണിക്കരുടെ കലാവിപ്ലവം. പച്ചകുത്തി ദേവന്മാരുടെയും രാജാക്കന്മാരുടെയും വേഷങ്ങളാടാന്‍ അവര്‍ണര്‍ക്ക്‌ അവകാശമില്ലെന്നു ബോധിപ്പിച്ച് ഗവണ്‍മെന്റില്‍ ‍ പരാതികിട്ടിയപ്പോള്‍ ദിവാന്‍ ടി. മാധവറാവുവാണ് പണിക്കരെയും പരാതിക്കാരെയും വിളിച്ചു ചേര്‍ത്തത്‌. അന്നത്തെ വാദംകേട്ടു പ്രഖ്യാപിക്കപ്പെട്ട തീര്‍പ്പിലാണു താഴ്‌ന്ന ജാതിക്കര്‍ക്കു കഥകളി പഠിച്ച്‌ അവതരിപ്പിക്കാനുള്ള അവകാശം നിയമംമൂലം പണിക്കര്‍ സമ്പാദിച്ചത്‌. പിന്നീടു സ്വയം കഥകളി പഠിച്ച വേലായുധപണിക്കര്‍ 1862ല്‍ അരങ്ങേറി. അവര്‍ണ്ണരുടെ കഥകളിയോട്‌ ഏറ്റവും എതിര്‍പ്പുള്ള പ്രദേശങ്ങള്‍ തിരഞ്ഞുപിടിച്ചു കഥകളി അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തിനു താല്‍പര്യം... എന്നിട്ടും ആരും വേലായുധപണിക്കരുടെ പേരില്‍ കഥകളി പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയില്ല.

പത്‌മനാഭസ്വാമി ക്ഷേത്രത്തിലേക്കു തരണനല്ലൂര്‍ നമ്പൂതിരിപ്പാടു കൊണ്ടുപോയ സാളഗ്രാമം കായംകുളം കായലില്‍ കൊള്ളക്കാര്‍ അപഫരിച്ചു. സാളഗ്രാമം തിരികെ വാങ്ങി നല്‍കാനുള്ള തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ അഭ്യര്‍ഥന സ്വീകരിച്ച വേലായുധപണിക്കര്‍ കയ്യൂക്കുകൊണ്ടു കാര്യം സാധിച്ച്‌ രണ്ടു കൈയ്യിലും രാജാവിന്റെ വീരശൃഖലനേടി. പേരിനൊപ്പമുള്ള 'പണിക്കര്‍' സ്‌ഥാനം അടുത്ത തലമുറയ്‌ക്കു സ്‌ഥിരപ്പെട്ടതും ഇതിനുശേഷം. എന്നിട്ടും കായംകുളം കൊച്ചുണ്ണിയോട്‌ കാണിച്ച നീതിപോലും ചരിത്രം ആറാട്ടുപുഴയിലെ പണിക്കരോടു കാട്ടിയില്ല.

മാംബുഴക്കരിക്കാരന്‍ കരപ്രമാണി


കീഴാളരുടെ വീട്ടില്‍ പശു പെറ്റാല്‍ ‍കിങ്കരന്മാരെ വിട്ടു പശുവിനേയും കിടാവിനേയും സ്വന്തമാക്കി ഒടുവില്‍ പശുവിന്‍റെ കറവ വറ്റുമ്പോള്‍ മാത്രം തിരികെ നല്‍കുന്ന മാംബുഴക്കരിക്കാരന്‍ കരപ്രമാണിയെ, വാളുമായിചെന്ന പണിക്കര്‍ ഒതുക്കിയത്‌ മറ്റൊരു കഥ.

ഇരുപതാമത്തെ വയസ്സില്‍ പുതുപ്പള്ളി വാരണപ്പള്ളി സ്വദേശിനി വെളുമ്പിയെ പണിക്കര്‍ വിവാഹം കഴിച്ചു. ഇവര്‍ക്ക്‌ ഏഴ്‌ ആണ്‍മക്കളാണ്‌. അക്കാലത്ത്‌ ഉന്നതകുലജാതര്‍ പേരിനൊപ്പം 'കുഞ്ഞ്‌' എന്നു ചേര്‍ത്തിരുന്നു. പണിക്കര്‍ സ്വന്തം മക്കള്‍ക്കു പേരിട്ടു: കുഞ്ഞയ്യന്‍, കുഞ്ഞുപണിക്കര്‍, കുഞ്ഞന്‍, കുഞ്ഞുപിള്ള, കുഞ്ഞുകുഞ്ഞ്‌, വെളുത്തകുഞ്ഞ്‌, കുഞ്ഞുകൃഷ്ണന്‍. സ്വന്തം സഹോദരിയെ അന്യസമുദായക്കാരനു വിവാഹം ചെയ്തുകൊടുത്തു മിശ്രവിവാഹത്തിനു വിത്തിട്ടതും പണിക്കരാണെന്നു കേള്‍വി.


സഞ്ചാരസ്വാതന്ത്ര്യം


'ഹോയ്‌' വിളിച്ച്‌ അവര്‍ണരെ തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്ന കാലം. ഒരു ദിവസം പണിക്കരും പരിവാരങ്ങളും വയല്‍ വരംബിലൂടെ നടക്കുമ്പോള്‍ മറുവശത്തു നിന്നു 'ഹോയ്‌' വിളി. ഇടപ്പള്ളി രാജാവിന്‍റെ മകന്‍ രാമന്‍ മേനോന്‍റെ എഴുന്നള്ളിത്താണ്‌. അതിനേക്കാള്‍ ഉച്ചത്തില്‍ ഹോയ്‌ എന്നു തിരികെ വിളിക്കാന്‍ പണിക്കര്‍ കൂട്ടാളികളോടു നിര്‍ദേശിച്ചു. 'ധിക്കാരി'യായ പണിക്കരുടെ കാലു തല്ലി ഒടിക്കാന്‍ രാജകുമാരന്‍റെ കല്‍പ്പന. രാജകുമാരനും കൂട്ടരും അടികൊണ്ട്‌ ഓടി.... സംഭവം കേസായെങ്കിലും അവര്‍ണര്‍ക്ക്‌ സഞ്ചാര സ്വാതന്ത്ര്യം നല്‍കിക്കൊണ്ടായിരുന്നു കേസിന്റെ തീര്‍പ്പ്‌. പിന്നീടു കീഴാളരാരും 'ഹോയ്‌' വിളി കേട്ട്‌ ഓടിമാറേണ്ടി വന്നില്ല.

മറ്റൊരു കേസിന്‍റെ ആവശ്യത്തിനായി കൊല്ലത്തുനിന്നും തണ്ടുവള്ളത്തില്‍ കായംകുളംകായല്‍ കടക്കുമ്പോഴാണ് വേലായുധപ്പണിക്കര്‍ കൊല്ലപ്പെട്ടത്‌. 1874 ജനുവരി മൂന്നിനു പാതിരാത്രി കായല്‍ നടുക്ക്‌ തണ്ടുവള്ളത്തില്‍ പണിക്കര്‍ നല്ല ഉറക്കമായിരുന്നു. ഒരു കോവുവള്ളത്തിലെത്തിയ അക്രമിസംഘം പണിക്കരെ അടിയന്തിരമായി കാണണമെന്നു തണ്ടുവലിക്കാരോടു പറഞ്ഞു. വള്ളത്തില്‍ കയറിയ അക്രമികളുടെ നേതാവു 'തൊപ്പിയിട്ട കിട്ടന്‍' ഉറങ്ങിക്കിടന്ന പണിക്കരെ ചതിയില്‍ കുത്തിവീഴ്ത്തി.നെഞ്ചില്‍ തറഞ്ഞ കഠാരയുമായി എഴുന്നേറ്റ ആറാട്ടുപുഴ വേലായുധപണിക്കരെ കണ്ടു ഭയന്ന കിട്ടനും കൂട്ടരും കായലില്‍ ചാടി രക്ഷപ്പെട്ടു. ഇവര്‍ പിന്നീടു കപ്പലില്‍ രാജ്യം കടന്നതായാണു കേട്ടുകേള്‍വി. കൊല്ലം ഡിവിഷന്‍ പേഷ്കാര്‍ രാമന്‍ നായര്‍ കേസു വിചാരണ നടത്തിയെങ്കിലും തെളിവില്ലാത്തതിനാല്‍ ആരേയും ശിക്ഷിക്കാന്‍ കഴിഞ്ഞില്ല.... എന്നിട്ടും പണിക്കരെ ആരും രക്തസാക്ഷിയാക്കിയില്ല. സ്മാരകങ്ങള്‍ ഉയര്‍ന്നില്ല.

ഐതിഹ്യത്തോളമെത്തിയ ഈ ജീവിതത്തെ തിരിച്ചറിഞ്ഞത്‌ ഒരാള്‍ മാത്രം-- ശ്രീനാരായണഗുരു.

സഹപാഠിയുടെ പിതാവായ പണിക്കരെ കാണാന്‍ ഗുരു മംഗലത്ത്‌ എത്തിയ ദിവസങ്ങളില്‍ പണിക്കര്‍ മറ്റെവിടെയോ ജാതിപ്പിശാചിനോടു പോരാടുകയായിരുന്നു.

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ - ഏതെങ്കിലും പാഠപുസ്തകത്താളില്‍ ഈ പേരു കണ്ടെത്താമോ?
------------------------------------------------------
ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ രക്തസാക്ഷി വാര്‍ഷികം

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ 137-മത് രക്തസാക്ഷി വാര്‍ഷികം, സാരഥി കുവൈറ്റിന്‍റെ ഫാഹേല്‍ യൂണിറ്റ് 2011 ജനുവരി 13ല്‍ ആചരിച്ചു. വേലായുധപണിക്കരുടെ ഫോട്ടോയ്ക്ക് മുന്‍പില്‍ നിലവിളക്ക് തെളിയിച്ചുകൊണ്ട് സാരഥി കുവൈറ്റ്‌ ഉപാധ്യക്ഷന്‍         ശ്രീ.സുരേഷ് ആദരാഞ്ജലികളര്‍പ്പിച്ചു.

വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തിന്‍റെ അവകാശങ്ങള്‍ക്ക് വേണ്ടി ധീരോദാത്തമായി പോരാടിയ കര്‍മ്മയോഗിയാണ് ആറാട്ടുപുഴ പണിക്കര്‍ എന്ന് ശ്രീ. സുരേഷ് പറഞ്ഞു. തുടര്‍ന്ന് അജി, വിനോദ്കുമാര്‍, രാജേഷ്‌ സാഗര്‍, വി. കെ . പ്രേംസന്‍  എന്നിവര്‍ സംസാരിച്ചു.   

Saturday, January 15, 2011

OUR CONDOLENCE TO THE BEREAVED FAMILIES IN SARABIMALA MISHAP

WE EXPRESS DEEPEST REMORSE, SHOCK AND GRIEF ON THE MISHAP OCCURRED YESTERDAY (January 14, 2011 at 8 PM) AT PULLUMEDU, 30 KMs AWAY FROM SABARIMALA.
WE PRAY FOR THE DEPARTED SOULS..LET THEIR SOULS MAY REST IN PEACE..
WE CONDOLE THE BEREAVED FAMILIES....
WE ALSO PRAY THAT ALL THOSE INJURED MAY HAVE A SPEEDY CONVALESCENCE..

Friday, January 14, 2011

Prizes given away to the PADASHALA students

Since commencement on October 30, 2009, the PADASHALA has now treading on its second year. The students in PADASHALA have got remarkable improvement, be it Malayalam language learning, knowing Gurudevan, learning the ideals and literary works of Gurudevan, religious education like learning Ramayanam, religious fundamentals etc as per the PADASHALA curriculum.

The students who have got maximum attendance in the past one year term of PADASHALA have been awarded with suitable prizes on December 31, 2010. Hawalli Unit Convener Mr. N. Sashidharan was the Chief Guest. He has given away the prizes to Alwin Vidyadharan, Ayush Vidyadharan, Jithin, Praveen, Sudhin and Rishi Anoop, who were the students with highest attendance.

All other students were also given complimentary gifts for their enthusiastic attendance in PADASHALA classes and learning.

Here are some snaps.....

ശിവഗിരിയില്‍ ശാസ്ത്ര സമ്മേളനത്തില്‍ അവതരിപ്പിച്ച ഒരു പ്രബന്ധം

എല്ലാവരും വാഴ്ത്തുന്ന ഒരേയൊരു ഗുരു


Friday, August 27, 2010

Guru Jayanthi 2010

സാരഥി കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ 2010  ആഗെസ്റ്റ്  27  വെള്ളിയാഴ്ച  5  മണിക്കെ അബ്ബാസിയ സെന്‍ട്രല്‍ സ്കൂള്‍ അങ്കണത്തില്‍ വച്ചു 156  ആമാതു ഗുരുജയന്തി വിപുലമായ പരിപാടികളോടെ നടത്തുകയുണ്ടായി .തികച്ചും ഭക്തിനിര്‍ഭരവും ദീപ അലങ്കൃതമായ അന്തരീക്ഷത്തില്‍  പ്രണവ മന്ത്രം , ദീപാര്പണം , ഗുരുദേവ കൃതികളുടെ ആലാപനം , ഗുരു പുഷ്പാഞ്ജലി , അര്‍ച്ചന , ആരതി , വിഭൂതി തുടങ്ങി എല്ലാ ചടങ്ങുകളും തനതായ ചിട്ടയോടുകൂടി നടത്തുകയുണ്ടായി. Dr .ഗീതാസുരാജിന്റെ "ഗുരുസ്മ്രിതി " 
പ്രഭാഷണ ത്തിലൂടെ ഗുരുവിന്റെ കാലഖട്ടത്തിലെ സാമൂഹ്യ വ്യവസ്ഥിതിയും , ആല്‍മീയവും, സാമൂഹികവുമായ പരിവര്തനങ്ങള്കെ അദ്ദേഹത്തിന്റെ  സംഭാവനകളും വിവരിക്കുകയുണ്ടായി . തികച്ചും സരള മായ ഭാഷയില്‍ സ്രോതാക്കള്കെ വിജ്ഞാനം പകരുവാന്‍ മഹതിക്ക്‌ കഴിഞ്ഞു എന്നുള്ളതെ എടുത്തു പറയേണ്ട കാര്യമാണ് .ഈയവസരത്തില്‍ Dr . ഗീതാസുരാജിനെ സാരഥി കുവൈറ്റിന്റെ പേരിലും , സാരഥി ഹവല്ലി യൂണിറ്റിന്റെ പേരിലും ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു .
ചടങ്ങിലെ  പ്രസക്ത ഭാഗങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു :-
156 ആമത്  ശ്രീനാരായണ ജയന്തി ആഘോഷം 2010 ആഗെസ്റ്റ്  27നെ വെള്ളിയാഴ്ച  5 മണിക്കെ അബ്ബാസിയ സെന്‍ട്രല്‍ സ്കൂള്‍  അങ്കണത്തില്‍ വച്ചു നടത്തുന്നു . ഏവരുടെയും സാന്നിദ്ധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു.

Sunday, July 25, 2010

ONAM 2010

ONAM-2010 of Saradhi-Kuwait will be held on September 17, 2010 at American International School, Maidan Hawalli.

Dignitaries from socio-commercial sectors, prominent celebrities from Malayalam tinsel screen like Vineet Srinivasan along with Asianet Star Singer fame Arun Gopan, Roshan and Shika Prabhakar will light up the fanfare on ONAM 2010.

Programme Committee General Convener Mr. Sudhir Sodar requested all members of Saradhi-Kuwait to work for the mega success of ONAM 2010.
 

Tuesday, June 8, 2010

ശ്രീ. ചന്ദ്രശേഖരനും കുടുംബത്തിനും യാത്രയയപ്പ് നല്‍കി.

ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിനുശേഷം കുവൈറ്റില്‍നിന്ന് നാട്ടില്‍ സ്ഥിരതാമസത്തിനായി മടങ്ങുന്ന സാരഥി-കുവൈറ്റിന്‍റെ ആദ്യകാല പ്രവര്‍ത്തകനും ഹവല്ലി യൂണിറ്റ് അംഗവുമായ ശ്രീ. ചന്ദ്രശേഖരനും കുടുംബത്തിനും 2010 മെയ്‌ 28 നു കൂടിയ യൂണിറ്റ് മീറ്റിംഗില്‍ വച്ച് ഹൃദ്യമായ യാത്രയയപ്പ് നല്‍കി. യൂണിറ്റ് ജോയിന്‍റ്റ് സെക്രട്ടറി ശ്രീ. വാസുദേവന്‍‌, ശ്രീ. ചന്ദ്രശേഖരന് മെമന്‍റ്റോ നല്‍കി ആദരിച്ചു. യൂണിറ്റ് അംഗവും സാരഥി ട്രസ്റ്റ്‌ ചെയര്‍മാനുമായ ശ്രീ.അഡ്വ.N.S. അരവിന്ദാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തി. കൂടാതെ ശ്രീ. വിദ്യാധരന്‍, ശ്രീ. അജയകുമാര്‍, ശ്രീ. വിജയന്‍. ശ്രീ. സജീവ്‌ എന്നിവരും  ചന്ദ്രശേഖരനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് ശ്രീ. ചന്ദ്രശേഖരന്‍ മറുപടി പറഞ്ഞു. യാത്രയയപ്പ് നല്‍കിയതില്‍ അദ്ദേഹം എല്ലാ ഹവല്ലി യൂണിറ്റ് അംഗങ്ങള്‍ക്കും നന്ദി അറിയിച്ചു. യൂണിറ്റ് അംഗങ്ങള്‍ക്ക് പുറമേ ട്രസ്റ്റ്‌ സാരഥി-കുവൈറ്റ്‌ അധ്യക്ഷന്‍ ശ്രീ. ശശിധരന്‍. ജനറല്‍ സെക്രെട്ടറി ശ്രീ. ദീപക് സദാനന്ദന്‍, ട്രെഷറാര്‍ ശ്രീ. മോഹന്‍ദാസ്‌ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ശ്രീ.ചന്ദ്രശേഖരനും കുടുംബത്തിനും നല്‍കിയ യാത്രയയപ്പിലെ ചില ചിത്രങ്ങള്‍ ഇതാ:

Thursday, May 27, 2010

ദിപിന്‍ സുധാകരന് ആശംസകള്‍

ഈ വര്‍ഷത്തെ അഖിലേന്ത്യ പ്രീ-മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ രണ്ടാം റാങ്കും,സംസ്ഥാന മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ അഞ്ചാം റാങ്കും നേടിയ, കണ്ണൂര്‍ കടലായി 'ദീപ്തിയില്‍' ദിപിന്‍ സുധാകരന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകള്‍. സാരഥി-കുവൈറ്റ്‌ ഫാഹേല്‍ യൂണിറ്റിലെ അംഗം ശ്രീ. സുധാകരന്‍-ജയ പ്രതിഭ ദമ്പതികളുടെ ഇളയ പുത്രനാണ് ദിപിന്‍ സുധാകരന്‍.

ദിപിന് എല്ലാവിധ അനുഗ്രഹങ്ങളും ദൈവവും ഗുരുവും നല്‍കട്ടെ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. വൈദ്യശാസ്ത്രത്തില്‍ ഉന്നത നിലവാരത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടുന്നതിനോടൊപ്പം, മത്സര പരീക്ഷയില്‍ ഭാരതത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷതന്നെ ദിപിന്‍ ലക്‌ഷ്യം വയ്ക്കണമെന്നും ഞങ്ങള്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

(കേരള കൌമുദിയിലും (മെയ്‌ 25 , 2010 ), ഹിന്ദുവിലും  ദിപിനെ കുറിച്ച് വന്ന വാര്‍ത്തകള്‍  താഴെ കൊടുക്കുന്നു):
 

KANNUR: Hard work and dedication helped Dipin Sudhakaran here secure second rank in the All India Pre-Medical Entrance Examination held on May 16.

Dipin's happiness after the announcement of the results knew no bounds as he told that his hard work and total focus on his preparation for the examination over the last one year yielded fruit. He scored 450 marks out of 480 in the exam. He has already decided the medical college he would join for his studies.

“I will opt the Jawaharlal Institute of Postgraduate Medical Education and Research (JIPMER) in Puducherry,” he said adding that he was choosing it because it was one of the best medical colleges in South India.

Dipin from ‘Deepthi House' at Kuruva here spent a year after completing his Plus Two for preparing for the all India pre-medical test.

A top-scorer in his school examinations, he suspended all his other hobbies, including TV watching and playing cricket, for concentrating on the preparation, for which he joined a Thrissur-based coaching centre.

A student of St. Michael's Anglo-Indian Boys' Higher Secondary School here till the SSLC examination, Dipin joined Chinmaya Vidyalaya at Chala here for the Plus Two course under the CBSE.

He got A+ for all subjects in the SSLC examination and secure 92 per cent for the Plus Two examination.

“I never expected I would get the top rank, though I was confident of scoring high marks in the all-India examination,” 19-year-old Dipin told The Hindu.

In the State medical entrance examination in 2009, his rank was 1,853. He then decided to prepare for the all-India entrance examination for one year and strictly followed a time-table for the studies.

Introduction of objective-type question paper for the final examination from this year was also helpful, he said

His parents, Jaya Pratibha, house wife, and K. Sudhakaran, who had been working in Kuwait for over 30 years and was back home a day before the announcement of the results, said that Dipin needed no prompting from them for preparing for examinations.

Their eldest daughter, Deepthi, was studying for M.Sc. Biotechnology in Bangalore.

Saturday, May 8, 2010

അഥുല്‍ രാംദാസിന് ആശംസകള്‍

ഭരതനാട്യം(വിഷ്ണുകൌതം&അല്ലാരിപ്പ്,ശബ്ദം), നാടോടിനൃത്തം എന്നീഇനങ്ങളില്‍ 2010 മെയ്‌ 7ന് കുവൈറ്റ്‌ അമേരിക്കന്‍ ഇന്‍റെര്‍നാഷണല്‍ സ്കൂളില്‍ വച്ചുനടന്ന നൃത്താഞ്ജലി-2010ല്‍ അരങ്ങേറ്റംകുറിച്ച അഥുല്‍ രാംദാസിന് സാരഥി-കുവൈറ്റ്‌ ഹവല്ലി യൂണിറ്റിന്‍റെ ആശംസകള്‍.അഥുല്‍ രാംദാസിന്‍റെ പഠനത്തിനും പഠനേതര കലാപ്രവര്‍ത്തനങ്ങള്‍ക്കും ഗുരുവും ദൈവവും എല്ലാവിധ അനുഗ്രഹങ്ങളും ചൊരിയട്ടെ..

Tuesday, May 4, 2010

ദൈവദശകത്തിന്‍റെ കാലികപ്രസക്ത്തി (ഭാഗം. 1)

ദൈവദശകത്തിന്‍റെ കാലിക പ്രസക്തി എന്നതാണ് ഹവല്ലി യൂണിറ്റ് ‌ അവതരിപ്പിക്കുന്ന വിഷയം.ഇന്നത്തെ കാലഘട്ടത്തില്‍ മാത്രമല്ല ഭൂമി നിലനില്‍ക്കുന്നിടത്തോളം ദൈവദശകം പ്രസക്തമാണ്.അതിനര്‍ത്ഥം ഈ കൃതി കാലാതിവര്‍ത്തിയാണ് എന്നതാണ്.ഇത് വായിക്കുകയും പഠിക്കുകയും ചെയ്യുന്ന നമ്മള്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ ഭാഗ്യം ചെയ്തവരാണ്. ദൈവദശകത്തിന്‍റെ കാലിക പ്രസക്തി എന്ത് എന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ ഒരു ഉത്തരം പറഞ്ഞാല്‍ ഇത് ഏതു മതത്തില്‍പെട്ടവര്‍ക്കും അവരുടെ പ്രാര്‍ത്ഥനക്കായി അല്ലെങ്കില്‍ ദൈവത്തെ ആരാധിക്കാനായി ചൊല്ലവുന്നതാണ് എന്നതുതന്നെയാണ്. അദ്വൈത സത്യമാകുന്ന (അതായത് ദ്വൈതം അല്ലെങ്കില്‍ രണ്ടല്ല, ഒന്നാണ് എന്ന സത്യം) ഉജ്വല രത്നത്തെ ഒരു കൊച്ചി ചിമിഴിലാക്കി അയത്ന ലളിതമായി ലോകത്തിനു നല്‍കി അനുഗ്രഹിച്ചിരിക്കുകയാണ് ഗുരു. ഈ കൃതിയുടെ പഠനം കൊണ്ടുതന്നെ ഒരാള്‍ക്ക് പരമസത്യം കണ്ടെത്താം. അതുകൊണ്ടുതന്നെയാണ് ചിന്തകന്മാര്‍ ദൈവദശകത്തെ ഉപനിഷത്തായി കണക്കാക്കുന്നത്. ഉപനിഷത്ത് എന്ന വാക്കിന്‍റെ അര്‍ഥം അറിവിന്‍റെ അവസാനം എന്നാണ്. ആരാണ് ദൈവം, എന്താണ് ദൈവം എന്ന് തുടങ്ങിയുള്ള എല്ലാ അടിസ്ഥാന ചോദ്യങ്ങളുടെയും അവസാനമാണ് ഉത്തരമാണ് ദൈവദശകം.അതിനാല്‍ ഈ കൃതിയെ ദൈവോപനിഷത്ത് എന്ന് വിശേഷിക്കപ്പെടുന്നു.

ഇന്നത്തെ കാലഘട്ടത്തില്‍ ശ്രീനാരായണ ഗുരുവിന്‍റെ ദര്‍ശനങ്ങള്‍ കൂടുതല്‍ പ്രസക്ത്തമായി കൊണ്ടിരിക്കുകയാണ്. സമകാലിക മനുഷ്യന്‍റെ പ്രശ്നങ്ങളെയും പ്രതിസന്ധികളേയും മുന്‍നിര്‍ത്തി ഗുരുവിന്‍റെ കൃതികളും ദര്‍ശനങ്ങളും വ്യാഖ്യാനിക്കപ്പെടെണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്. ഇന്ന് മനുഷ്യന്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് 'മതം' എന്ന വികാരമാണ്. തങ്ങളുടെ മതമാണ്‌ ഏറ്റവും ഉന്നതമെന്ന് എല്ലാവരും കരുതുന്നു. മറ്റുള്ള മതങ്ങളോടോ ജനങ്ങളോടോ സഹിഷ്ണുത പുലര്‍ത്താന്‍ പോലും തയ്യാറാകാതെ 'മതഭ്രാന്തിന്‍റെ' വേരുകള്‍ ലോകമെങ്ങും പടരുന്നു.ചിലരാവട്ടെ മറ്റുള്ള മതങ്ങളിലോ വിശ്വാസധാരകളിലോ പെട്ടവരെ അവിശ്വാസികളെന്നോ, പാപികളെന്നോ വിശ്വസിക്കുന്നു അല്ലെങ്കില്‍ അവരെ അങ്ങിനെ മുദ്രകുത്തുന്നു. ഇത്തരം സങ്കുചിത വിശ്വാസങ്ങളും ചിന്തകളും മതഭ്രാന്ത്‌ വളര്‍ത്തുന്നതിലും മതാധിഷ്ട്ടിത തീവ്രവാദത്തിലും ഭീകരവാദത്തിലും ചെന്നെത്തുന്നു.തന്മൂലം നിരപരാധികളായ മനുഷ്യരുടെ കൂട്ടകുരുതിക്കും മറ്റു അപരിഹാര്യമായ വ്യഥകള്‍ക്കും ഹേതുവാകുന്നു.

ഈ മതഭ്രാന്തിനുള്ള മറുപടിയാണ് ദൈവദശകം.എല്ലാ മതതത്വങ്ങളെയും ഉള്‍ക്കൊണ്ട്‌ എല്ലാവരെയും ഉള്‍പ്പെടുത്തികൊണ്ട് രചിച്ച കൃതിയാണിത്.നാം പല ദൈവരൂപങ്ങളെയും ദൈവദൂതരെയും ആരാധിക്കുന്നു. ഉദാഹരണത്തിന് ബ്രഹ്മാവ്‌, വിഷ്ണു, കൃഷ്ണന്‍, യേശുക്രിസ്തു എന്നിത്യാദി . പക്ഷെ ഈ കൃതിയില്‍ ഒരു ദൈവരൂപത്തെയോ ദൈവദൂതരെയോ സംബോധന ചെയ്യുകയോ പ്രതിപാദിക്കുകയോ ചെയ്യുന്നില്ല. പകരം ദൈവമേ കാത്തുകൊള്‍കങ്ങ്..! എന്നാണ് പറയുന്നത്.
അപ്പോള്‍ ദൈവം എന്നാല്‍ എന്താണ്? ഇവിടെ ദൈവം എന്നാല്‍ 'പരബ്രഹ്മം' അല്ലെങ്കില്‍ 'പരമസത്യം' എന്നാണ് ഗുരു വിവക്ഷിക്കുന്നത്. അതായത് താന്‍ സാക്ഷാത്കരിച്ചുകണ്ട പരമസത്യതെയാണ് ഗുരു ഈ കൃതിയില്‍ ദൈവം എന്ന സംജ്ഞ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ആകാശത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത് എന്നാണ് ദൈവ ശബ്ദത്തിനര്‍ത്ഥം. തന്‍റെ ജീവിതത്തെ പൂര്‍ണ്ണ സാഫല്യത്തില്‍ എത്തിച്ച അതേ സത്യത്തെ തന്നെ സര്‍വ്വാത്മനാ സമാശ്രയിക്കാനാണ് ഗുരുദേവന്‍ ദൈവദശകത്തിലെ ആദ്യപദ്യം കൊണ്ട് സമൂഹത്തോട് ആവശ്യപ്പെടുന്നത്.

ദൈവദശകത്തിന്‍റെ കാലികപ്രസക്ത്തി (ഭാഗം 2)

ദൈവത്തിന് രൂപമില്ല എന്നുതന്നെയാണ് എല്ലാ മതങ്ങളും പറയുന്നത്, ക്രിസ്തുമതമായാലും ഇസ്ലാമായാലും, ഹിന്ദുസംസ്കാരമായാലും. ഹൈന്ദവ വീക്ഷണത്തില്‍ പരബ്രഹ്മം എന്നാണ് ദൈവത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഈ പരബ്രഹ്മത്തെ ഗുരു എങ്ങിനെയാണ്‌ കണ്ടറിഞ്ഞത്‌ അല്ലെങ്കില്‍ ഈ പരബ്രഹ്മം എങ്ങിനെയുള്ളതാണ് എന്നാണ് ഗുരു നമുക്ക് പറഞ്ഞുതന്നത് എന്നറിയാനായി "ചിജ്ജടചിന്തനം" എന്ന കൃതിയിലെ ഈ വരികള്‍ നോക്കൂ:


"ഒരു കോടി ദിവാകരരോത്തുയരും പടി

പാരോടു നീരനലാദികളും

കൊടുമാറു കിളര്‍ന്നു വരുന്നൊരു നിന്‍

വടിവെന്നു മിരുന്നു തിളങ്ങിടെണം "
ഒരു കോടി സൂര്യന്മാര്‍ ഒന്നിച്ചു ഉദിച്ചുയരുമ്പോളുണ്ടാകുന്ന തേജസ്സ്, വസ്തുരൂപം അഥവാ ദൈവരൂപമായി തെളിഞ്ഞെന്നാണ് ഗുരു പറയുന്നത്. ഈ പരമസത്യമാകുന്ന പരബ്രഹ്മത്തിലേക്ക് എത്താനുള്ള മാര്‍ഗങ്ങള്‍ മാത്രമാണ് നാം ആരാധിക്കുന്ന ദൈവരൂപങ്ങള്‍. ജീവിതമാകുന്ന സംസാര സാഗരത്തെ താണ്ടി അല്ലെങ്കില്‍ തരണം ചെയ്ത് നാം എവിടെ നിന്ന് പുറപ്പെട്ടോ അവിടെ തിരികെ എത്താനുള്ള അതായത് പരബ്രഹ്മത്തില്‍ വിലയം പ്രാപിക്കുന്നതിനായാണ് നാം ഇഷ്ട ദൈവരൂപത്തെ അല്ലെങ്കില്‍ ഇഷ്ടദേവനെ പ്രാര്‍ഥിക്കുന്നത്. അങ്ങിനെ നമ്മുടെ ജീവിതയാത്രയില്‍ എപ്പോഴും ഇഷ്ടദൈവത്തെ പ്രാര്‍ത്ഥിച്ച് അവസാനം രൂപങ്ങളില്ലാതെ തന്നെ പരമസത്യത്തിലെത്താനാവും. ദൈവനാവികന്‍ ശരണാഗതരെ ജീവിതമാകുന്ന സമുദ്രം കടത്തുക മാത്രമല്ല തന്നോടോരുമിപ്പിക്കുകയും ചെയ്യുന്നു.

ഗുരു പാടിപുകഴ്ത്തുന്ന ദൈവം ജഗത്തിന് മുഴുവന്‍ സാക്ഷിയായി വിളങ്ങുന്ന അഖണ്ടബോധ സ്വരൂപനായ പരമാത്മാവാണെന്ന് 'ഒന്നൊന്നായ് യെണ്ണിയെണ്ണി..' എന്ന് തുടങ്ങുന്ന ശ്ലോകത്തില്‍ വ്യക്ത്തമാക്കുന്നു. ഈ ഭൂമിയില്‍ നമുക്ക് കിട്ടുന്നതെന്തും ആ പരമാത്മാവ്‌ തന്നതാണെന്ന ചിന്ത ഉണ്ടാവുകയും ഒരു നിമിഷം പോലും ദൈവത്തെ മറക്കരുതെന്നുള്ള ആശയമാണ് 'അന്നവസ്ത്രാദി മുട്ടാതെ..' എന്ന് തുടങ്ങുന്ന പദ്യത്തില്‍ ഗുരു ഓര്‍മിപ്പിക്കുന്നത്‌. ഈ ലോകത്തുള്ള എല്ലാ വസ്തുക്കളും ഏതോ ഒന്നില്‍ കോര്‍ത്തിണക്കി പരസ്പ്പര ബന്ധത്തോടെ വര്‍ത്തിക്കുന്നു. ഭഗവത്ഗീതയില്‍ കാണുന്ന വിശ്വരൂപ വിവരണവും പുരാണങ്ങളില്‍ കാണുന്ന വിരാട്ട്രൂപ വര്‍ണ്ണനയും ഈ തത്വത്തെ വെളിപ്പെടുത്തുന്നു. മതത്തിന്‍റെ പേരില്‍ വഴക്കടിക്കാതെ എല്ലാം ഒരിടത്തേക്കാണ്‌ ചെല്ലുന്നതെന്ന ആശയമാണ് ഇവിടെ വരുന്നത്. ദൈവത്തെ സമുദ്രത്തോട്‌ താരതമ്യപ്പെടുത്തുമ്പോഴും ഈ ആശയംതന്നെയാണ് ഗുരു നമുക്കു പറഞ്ഞു തരുന്നത് .

'ആഴിയും തിരയും കാറ്റും...' എന്ന് തുടങ്ങുന്ന പദ്യം മുതല്‍ പിന്നീടു ദൈവത്തെ ഉപാസിക്കുന്ന ആള്‍ക്ക് ലഭിക്കുന്ന സത്യബോധത്തെക്കുറിച്ചു ക്രമമായി വിവരിക്കുന്നു. ഇക്കാണുന്നതൊക്കെ ഏതെങ്കിലും തരത്തില്‍ ഭിന്നമാണോ? അല്ല. ഒന്നും ദൈവത്തില്‍ നിന്ന് ഭിന്നമല്ല എന്ന സത്യദര്‍ശനമാണ്‌ 'നീയല്ലോ സൃഷ്ട്ടിയും സൃഷ്ട്ടാവയതും....' എന്ന് തുടങ്ങുന്ന പദ്യത്തില്‍ ഗുരു നമുക്കു പറഞ്ഞുതരുന്നത്. തത്വമസി എന്ന ആശയം സാക്ഷാത്കരിച്ചുകൊണ്ടാണ് ഗുരുദേവന്‍ ഈ ശ്ലോകം പ്രതിപാദിച്ചിരിക്കുന്നത്.ബ്രഹ്മത്തെകുറിച്ചും മായയെകുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് അന്തിമമായ മറുപടി നല്‍കുന്നതാണ് 'നീയല്ലോ മായയും മായാവിയും..' എന്ന ശ്ലോകം.

'നീ സത്യം ജ്ഞാനമാനന്ദം..' എന്ന ശ്ലോകത്തില്‍ ദൈവം സത്യമാണെന്ന് പറയുന്നു. അപ്പോള്‍ എന്താണ് ഈ സത്യം? മാറ്റമില്ലാത്ത നിലനില്‍പ്പാണ് സത്യം. ഒരു വസ്തു അതേപടി നിലനില്‍ക്കുകയാനെങ്കില്‍ സത്യവും അതിന് മാറ്റം വന്നാല്‍ അത് അസത്യവും ആകുന്നു. ഉദാഹരണത്തിന് മാല, വള തുടങ്ങി സ്വര്‍ണ്ണഭരണങ്ങള്‍ തല്‍ക്കാല  ദര്‍ശനങ്ങളാണ്. ഇവ ഉരുക്കിയാല്‍ സ്വര്‍ണ്ണമായി മാറും അപ്പോള്‍ സ്വര്‍ണ്ണം എന്നത് സത്യവും അതുകൊണ്ട് ചമയ്ക്കുന്ന ആഭരണങ്ങള്‍ അസത്യവും ആണ്. മാറ്റമില്ലാതെ നിലനില്‍ക്കുന്നതാണ് ദൈവം. ഈ ദൈവം എവിടെ ഇരിക്കുന്നു എന്ന ചോദ്യത്തിനുത്തരമാണ് 'അകവും പുറവും തിങ്ങും..' എന്ന പദ്യം.ഇങ്ങനെ അകവും പുറവും തിങ്ങുന്ന ദൈവത്തെ എങ്ങും കണ്ടറിയുവാനും ആ ദൈവം വിജയിക്കുന്നത് കണ്ടു കണ്‍കുളിര്‍ക്കാനുമാണ് ഗുരു നമ്മോട് ആവശ്യപ്പെടുന്നത്.

ദൈവദശകത്തിന്‍റെ കാലികപ്രസക്ത്തി (ഭാഗം 3)

പരബ്രഹ്മമാകുന്ന ദൈവത്തില്‍ നിന്ന് അല്പ്പകലത്തേക്ക് അകന്നുപോയ ജീവജലങ്ങളാണ് നാമെല്ലാവരും. ഈ ജീവാത്മാക്കളെല്ലാം തിരിച്ചു പരമാത്മാവിലേക്ക് വിലയം പ്രാപിച്ചു ശാശ്വതാനന്ദം കണ്ടത്തേണ്ടതുണ്ട്. ഇങ്ങനെ കണ്ടെത്തിയാലെ ദൈവവിജയം ഉണ്ടാകൂ.അതു തന്നെയാണ് ജീവിത വിജയവും.ദൈവദശകം ഉരുവിടുന്നവര്‍ക്കെല്ലവര്‍ക്കും ഈ ജീവബ്രഹ്മൈക്യം കൈവന്ന് ജീവിത വിജയമുണ്ടാകുമാറാകട്ടെ എന്നാണ് 'അങ്ങ്, ഭഗവാനെ ജയിക്കുക..' എന്ന ഭാഗം കൊണ്ട് ഗുരുദേവന്‍ അര്‍ത്ഥമാക്കുന്നത്‌.

ഒരു കാര്യം ആനുഷംഗികമായി പറഞ്ഞുകൊള്ളട്ടെ. 'അങ്ങ് ഭഗവാനെ ജയിക്കുക..' എന്ന ശ്ലോകം ചോല്ലുംബോഴാണ് നമ്മില്‍ പലരും ഏറ്റവും കൂടുതല്‍ തെറ്റ് വരുത്തുന്നത്.

'അകവും പുറവും തിങ്ങും മഹിമാവാര്‍ന്ന നിന്‍പദം
പുകഴ്ത്തുന്നു ഞങ്ങള്‍, അങ്ങ് ഭഗവാനെ ജയിക്കുക' എന്നാണ് ചൊല്ലേണ്ടത് . പക്ഷെ നമ്മില്‍ പലരും ചൊല്ലുന്നതോ 'പുകഴ്ത്തുന്നു ഞങ്ങളങ്ങു ഭഗവാനെ' എന്നും!. പരബ്രഹ്മവും നമ്മളും ഒന്നാണ് എന്ന് പറയുന്ന ക്ഷന്തവ്യമല്ലാത്ത തെറ്റാണു ഇവിടെ നമ്മള്‍ വരുത്തുന്നത്.

ദൈവദശകം പത്തു മന്ത്രങ്ങളുള്ള ഉപനിഷത്താണ്. കാലാതിവര്‍ത്തി എന്ന് മാത്രമല്ല ഇത് മതാതിവര്‍ത്തികൂടിയാണ്. മതമാല്ത്സര്യഭേദചിന്തകള്‍ ഒന്നുമില്ലാതെ ബാലനും വൃദ്ധനും, ജ്ഞാനിക്കും അജ്ഞാനിക്കും, ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കും എന്ന് വേണ്ട സര്‍വര്‍ക്കും ഒരുപോലെ ഇത് ഭക്ത്തിരസത്തെ പ്രദാനം ചെയ്യുന്നു. ഈ ഉപനിഷത്ത് സത്യം ഉള്‍ക്കൊള്ളാനും ആചാര്യന്‍റെ പാദങ്ങളെ പിന്തുടരാനുമുള്ള കരുത്ത് ഓരോരുത്തരും സമ്പാദിക്കുക എന്നതാണ് ഇന്നത്തെ അടിയന്തിരാവശ്യം. ദൈവവും ഗുരുവും അതിന് തുണയരുളട്ടെ. ദൈവോപനിഷത്ത് രചിച്ച നാരായണഋഷിയുടെ പാദങ്ങളില്‍ ആയിരമായിരം സാഷ്ട്ടാംഗ പ്രണാമം.


(2010 ഏപ്രില്‍ 23ന് സംഘടിപ്പിച്ച സാരഥി-കുവൈറ്റ്‌ മെഗാ കുടുംബ സംഗമത്തില്‍ ഹവല്ലി യൂണിറ്റിനെ പ്രതിനിധീകരിച്ചു ശ്രീമതി. നിഷ അനൂപ്‌ അവതരിപ്പിച്ച വിഷയത്തിന്‍റെ പൂര്‍ണ്ണ രൂപം )

Wednesday, April 28, 2010

NRITHANJALI 2010

Dance Debut @ arangettam  titled 'NRITHANJALI 2010' of students of renowned Dance Master & Choreographer Mrs. Bobby Anilraj of Salmiya Unit of Saradhi-Kuwait is on May 07, 2010 at 6 P.M at American International School, Maidan Hawalli, Kuwait. The NRITHANJALI 2010 will be inaugurated by Hon'ble Ambassador of India to Kuwait H.E. Mr. Ajai Malhotra.
Master Adhul Ramdas, S/o Mr. Ramdas of our unit is one of the young debutant in the 'NRITHANJALI 2010', among various other budding talents who showcase their dance-talents in their first public dance performance.
We wish all success to NRITHANJALI 2010. We also wish all success and very best to Adhul Ramdas and all other budding dancers who make their debut in the programme.
In this context, the organizers invite all of you to NRITHANJALI-2010 and to grace the occasion by your esteemed presence at the venue and to encourage all the kiddies who make their first ever public dance performance.
NRITHANJALI 2010

Sunday, April 25, 2010

സാരഥി കുവൈറ്റ്-കുടുംബസംഗമം-2010; റിപ്പോര്‍ട്ടും ചിത്രങ്ങളും

സാരഥി കുവൈറ്റ്‌ കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തില്‍ 2010 ഏപ്രില്‍ 23ന് രാവിലെ 10 മണിക്ക് മിഷ്റഫ് ഗാര്‍ഡനില്‍ വച്ച് 'കുടുംബസംഗമം-2010 ' എന്ന പേരില്‍ സാരഥി കുടുംബാംഗങ്ങളുടെ ഒരു കൂട്ടായ്മ സംഘടിപ്പിച്ചു. ദൈവദശകം ആലപിച്ച് ചടങ്ങുകള്‍ ആരംഭിച്ചു. സാരഥി-കുവൈറ്റ്‌ അധ്യക്ഷന്‍ ശ്രീ.N. ശശിധരന്‍ 'കുടുംബസംഗമം-2010' ഉദ്ഘാടനം ചെയ്തു. 


അംഗങ്ങളുടെ 'മാര്‍ച്ച്‌-പാസ്റ്റ്നു' ശേഷം സാരഥി-കുവൈറ്റിലെ എല്ലാ യൂണിറ്റുകളില്‍ നിന്നും ശ്രീനാരായണ ഗുരുദര്‍ശനങ്ങളെ ആസ്പദമാക്കി ഓരോ വിഷയം അവതരിപ്പിച്ചു. അതില്‍ ഞങ്ങളുടെ യൂണിറ്റിനെ പ്രതിനിധീകരിച്ച് ശ്രീമതി. നിഷ അനൂപ്‌ അവതരിപ്പിച്ച 'ദൈവദശകത്തിന്‍റെ കാലിക പ്രസക്തി' (Contemporary Relevance of Daivadadashakam) എന്ന വിഷയം ഏറെ ശ്രദ്ധിക്കപ്പെട്ടു. (പ്രസ്തുത വിഷയത്തിന്‍റെ പൂര്‍ണ്ണരൂപം, വായനക്കാര്‍ക്കായി ഞങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്).


തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാ, കായിക പരിപാടികള്‍ അവതരിപ്പിച്ചു. പ്രഭാതഭക്ഷണവും പിന്നീട് ഉച്ചഭക്ഷണവും അംഗങ്ങള്‍ക്കായി ഒരുക്കിയിരുന്നു.


പിന്നീട്, കുടുംബസംഗമം-2010ല്‍ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും, സാരഥി-കുവൈറ്റ്‌ വനിതാ വിഭാഗം 2010 ജനുവരി 08ന് സംഘടിപ്പിച്ച 'സര്‍ഗസംഗമം-2009'ല്‍ പങ്കെടുത്ത കുട്ടികള്‍ക്കും വനിതകള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണവും നിര്‍വഹിച്ചു. വൈകിട്ട് 4.30 യോടെ പൂര്‍ണ്ണമത: ചൊല്ലി കുടുംബസംഗമം-2010 സമാപിച്ചു.


പ്രതികൂല കാലാവസ്ഥയും മറ്റുപ്രശ്നങ്ങളും അതിജീവിച്ച് കുടുംബസംഗമം-2010 വിജയിപ്പിച്ച എല്ലാ സാരഥി കുടുംബാംഗങ്ങളോടും കുട്ടികളോടും ഞങ്ങള്‍ നന്ദി അറിയിക്കുന്നു. നിലവാരമുള്ള കലാ-കായിക-വിനോദ പരിപാടികള്‍ ഉള്‍പ്പെടുത്തി മികവുറ്റരീതിയില്‍ തുടര്‍ന്നും സാരഥി കുടുംബ-കൂട്ടായ്മ സംഘടിപ്പിക്കാന്‍ കേന്ദ്ര നേതൃത്തത്തിനു സാധിക്കട്ടേയെന്നും ഞങ്ങള്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.


കുടുംബസംഗമം-2010ലെ ചില ചിത്രങ്ങള്‍ ഇതാ: ...


Monday, April 19, 2010

ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍-PAC മെമ്പര്‍മാര്‍ക്ക് ആശംസകള്‍

കുവൈറ്റിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളുകളിലെ (ICSK), സീനിയര്‍ ബ്രാഞ്ച്, അമ്മാന്‍ ബ്രാഞ്ച്,  ജൂനിയര്‍ ബ്രാഞ്ച് എന്നിവടങ്ങളിലെ Parents' Advisory Council (PAC) തെരഞ്ഞടുപ്പുകളില്‍ സാരഥി-കുവൈറ്റ്‌ ഹവല്ലി യൂണിറ്റിലെ അംഗങ്ങളായ ശ്രീ. അജയകുമാര്‍ P.G., ശ്രീ. അഡ്വ. അനൂപ്‌ വാസു, ശ്രീ. K.P. സുരേഷ് എന്നിവര്‍ വിജയിച്ചുഎന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. 

ശ്രീ  അജയകുമാര്‍   ICSK സീനിയര്‍ ബ്രഞ്ചിലേക്കും ശ്രീ. അഡ്വ. അനൂപ്‌ വാസു ICSK അമ്മാന്‍ ബ്രഞ്ചിലേക്കും ശ്രീ. K .P. സുരേഷ് ICSK ജൂനിയര്‍ ബ്രഞ്ചിലേക്കും തെരഞ്ഞടുക്കപ്പെട്ടു. ശ്രീ. അജയകുമാറിനെ പിന്നീട് ICSK സീനിയര്‍ ബ്രാഞ്ചില്‍ നിന്നുള്ള  Board of Trustees ഉപപ്രതിനിധിയും തെരഞ്ഞെടുത്തു.

വിജയികള്‍ക്ക് ആശംസകള്‍ നേരുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുരുദേവന്‍റെ അനുഗ്രഹങ്ങള്‍ ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. അതോടൊപ്പം ഇവരുടെ വിജയത്തിനായി  പ്രവര്‍ത്തിച്ച നല്ലവരായ എല്ലാ വിഭാഗം ആളുകളോടും സംഘടനകളോടും, സാരഥി കുടുംബംഗങ്ങളോടും   സാരഥി-കുവൈറ്റ്‌ ഹവല്ലി യൂണിറ്റിനുള്ള നന്ദി രേഖപ്പെടുത്തുന്നു.  കൂടാതെ  സാരഥി-കുവൈറ്റ്‌ അധ്യക്ഷന്‍ ശ്രീ. N. ശശിധരന്‍ മറ്റ് അംഗങ്ങള്‍ എന്നിവരോടും ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു. തുടര്‍ന്നും എല്ലാ വിധ സഹായ സഹകരണങ്ങളും അഭ്യര്‍ഥിച്ചുകൊള്ളുന്നു.   

ഭാഗവത പ്രഭാഷണം


ശ്രീമദ് ഭഗവദ്ഗീതയെ ആസ്പദമാക്കി, സ്വാമി ഉദിത് ചൈതന്യയുടെ  പ്രഭാഷണം സാരഥി-കുവൈറ്റ്‌  ഏപ്രില്‍ 22 , 2010ന് ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍, അമ്മാന്‍ ബ്രാഞ്ച്, സാല്‍മിയയില്‍ വച്ച് വൈകിട്ട് 7 മണിക്ക് സംഘടിപ്പിക്കുന്നു. ഏവര്‍ക്കും സ്വാഗതം.                 സ്വാമി ഉദിത് ചൈതന്യയെ കുറിച്ച് കൂടുതല്‍ അറിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക:   Chaithanyaji.org

Saturday, April 17, 2010

We Complete Two Year Today....

We are extremely happy to announce that today is the SECOND SUCCESSFUL YEAR since our UNIT commenced BLOGGING.

In this unique occasion we present here, the total visitor statistics and country share of visits in our Blog:


Total Number of visits so far: 2831

Average per day visitors: 22

Country Page Views:


IndiaIndia [32%]

United  StatesUnited States [17%]

KuwaitKuwait [12%]

United  KingdomUnited Kingdom [7%]

MalaysiaMalaysia [4%]

Saudi ArabiaSaudi Arabia [4%]

United Arab  EmiratesUnited Arab Emirates [3%]

NorwayNorway [2%]

PortugalPortugal [2%]

GermanyGermany [2%]

Sri LankaSri Lanka [2%]

PhilippinesPhilippines [1%]

IrelandIreland [1%]

NetherlandsNetherlands [1%]

RussiaRussia [1%]

QatarQatar [1%]

European  UnionEuropean Union [1%]

PakistanPakistan [1%]

BahrainBahrain [1%]

NigeriaNigeria [1%]

SwitzerlandSwitzerland [1%]

OmanOman [1%]

AlgeriaAlgeria [1%]

SpainSpain [1%]


We thank all of our visitors and well-wishers from Kuwait and abroad for their support and wish that it will be continued with renewed intensity and vigour.

Wednesday, April 14, 2010

ഏവര്‍ക്കും വിഷു ആശംസകള്‍. ..

ചേലെഴും കണ്ണന്‍റെ പൊന്നരഞ്ഞാണം,
കണിക്കൊന്നയായ് പൂത്തുലയവേ,
മനസിലൊരുനൂറു മഞ്ഞക്കണിക്കൊന്ന,
വിരിഞ്ഞതുപുഞ്ചിരിയായ് പകരവേ,
നിറഞ്ഞ കാന്തിയും സമൃദ്ധിയും ഈശനേ-
വര്‍ക്കു മളവറ്റു ചൊരിയവേ,
കണികണ്ടു കണ്‍കുളിര്‍ന്നു,പൂത്തിരി
കത്തിച്ചു വിഷുനാമേവരും കൊണ്ടാടവേ,
നേരുന്നാശംസകള്‍ സാരഥി കുടുംബംഗങ്ങള്‍ക്കേവര്‍ക്കും,
നന്മനിറഞ്ഞൊരുവത്സരം നിങ്ങള്‍ക്കുമായിടട്ടെ!

ഏവര്‍ക്കും വിഷു ആശംസകള്‍...

Tuesday, April 6, 2010

Report & Photos of 'Picnic-2010' of Hawalli Unit

The Hawalli Unit of Saradhi Kuwait has conducted a day-long picnic of its members, kids and family on April 02, 2010 at Al Mulla Garden in Kuwait City. The picnic commenced with rendition of DAIVADASHAKAM. The Program Convener Mr. P.G Rajendran welcomed the gathering. The newly elected president of Saradhi-Kuwait Mr. N. Sasidharan inaugurated the picnic.

First in the agenda of the Picnic was a brief assessment of the progress made in the informal education program conceived by the Hawalli Unit of Saradhi-Kuwai under title ‘Padashala’. The Padashala teachers viz., Mrs. Nisha Anoop, Mrs. Sindhu Sajeev, Mrs. Sheeja Rajendran, Mrs. Rema Vidyadharan and Mrs. Rija Ramdas were jointly presided over the session. The Unit Members were unanimous in expressing their appreciation on the unique endeavour of Padashala and its current make up and going. However quite a few suggestions were also aired in.

Mrs. Nisha Anoop has, thereafter, mooted a variety of suggestions aimed to enrich the Padashala curriculum and to develop the creative skills and camaraderie of children in the Padashala. She also suggested a dress-code for Padashala students mainly for using in public functions. The session unanimously agreed to off-white pyjamas for boys and same colour skirt and top for girls. The session concluded by a vote of thanks tendered by Mrs. Sindhu Sajeev.

Thereafter, mementos were given away to all the Padashala teachers in honour of their services. The President of Saradhi-Kuwait Mr. N. Sasidharan presented memento to Mrs. Nisha Anoop. The Saradhi Trust Chairman Mr. Adv. N.S. Aravindakshan presented memento to Mrs. Sindhu Sajeev. The Saradhi Trust Secretary Mr. Adv. Sashidhara Panicker presented memento to Mrs. Sheeja Rajendran. The Treasurer of Saradhi-Kuwait Mr. K.R. Mohandas presented memento to Mrs. Rema Vidyadharan and the Saradhi Women’s Wing Chairperson Mrs. Rethi Dinesh presented memento to Mrs. Rija Ramdas.

Next came the turn of Mr. Nithin Kumar who virtually unleashed a tranche of games and fun-fillers for the entertainment kids and adults. Starting with musical chair for kids and ladies, the line-up of games n’ fun were comprised of frisbee-throwing, running race for kids and gents, musical-ring for ladies, lemon & spoon, animated javelin throw, team building, quick-questions n' spot prizes etc. Needless to say that the quick-questions n' spot prizes have literally stole the show. In the meanwhile there was a brief lunch break in the picnic. The picnickers were provided with food for meagre costs. The picnic ended at 18.00 hours but due to the paucity of time, many of the games n’ fun-busters that originally chartered are reserved for the next assemblage.

We now record our sincere thanks to each and everyone of our family including Saradhi central officials, members of our co-units who taken their part in making this picnic a grant and memorable event. Hope we could jointly work out yet another picnic with even more numbers of fun n’ games once again this year.

Here come some snaps of few moments of our picnic.......n'joy...!